ബോമ്പെയിലെ രണ്ടാമൂഴവുമായി ഞാൻ ബോബെയിലെത്തി.കുഞ്ഞിമാൻ കാക്കു അന്ന് നേവിയിൽ തന്നെയായിരുന്നുവെങ്കിലും, ഫാമിലി നാട്ടിലായിരുന്നത് കൊണ്ട്, കോളി വാഡ C .G. S കോർടേഴ്സി ലാണു് താമസം. കോളിവാഡ എന്ന് പറയുമെങ്കിലും ആന്റോപ് ഹിൽന്റെയും കോളിവാഡയുടെയും ഇടയിലായാണ് അന്ന് C.G.ട കോർട്ടേഴ്സിന്റെ സെക്ടർ അഞ്ച് ഉണ്ടായിരുന്നത്.അന്നത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാർപ്പിട കോളനിയാണ് CGS. അന്ന് ഞാൻ ഇത്രയധികം ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഒരിടം മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. രണ്ടും മൂന്നും നിലകളുള്ള നൂറുകണക്കിന് കെട്ടിടങ്ങൾ, അതിലെ ആയിരകണക്കിന് കോർട്ടേഴ്സുകൾ, ലക്ഷകണക്കിന് താമസക്കാർ . തെക്ക് വടക്കായി കിടക്കുന്ന കോളി വാഡയുടെ തെക്ക് നിന്നു് തുടങ്ങി തെക്ക് കിടക്കുന്ന വഡാലയുടെ വടക്ക് വരെ നീണ്ടു കിടക്കുന്ന കെട്ടിട സമുച്ചയങ്ങൾ. മറ്റൊരു വശത്ത് ആറോപ് ഹിൽ കിഴക്ക് തെക്കായി കിടക്കുന്നു. വടക്കായി കിങ്ങ്സ് സർക്കിൾ .വടക്ക് പടിഞ്ഞാറായി മഹേശ്വരി ഉദ്യാൻ. ഇവിടെ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെങ്കിൽ കിങ്ങ്സ് സർക്കിൾ റെയിൽവേ സ്റ്റേഷനും ഗുരുതേജ് ബഹാദൂർ നഗറും ( കോളി വാഡ ) തുല്യ ദൂരത്തിലായാണ് സ്ഥിതി ചെയ്യുന്നത് ഒരു പതിനഞ്ച് ഇരുപത് മിനുട്ട് നേരം നടക്കാൻ ഉണ്ടാവുo. മാട്ടുങ്കയിലേക്കാണെങ്കിൽ ഒരു ഇരുപത്തി അഞ്ച് മിനുട്ട് നേരം നടക്കണം.C .G.ട കോർടേഴ്സിലെ ഈ താമസത്തിനിടക്കാണ് കുഞ്ഞിമാൻ കാക്കു ഫ്ളാറ്റ് ഉടമസ്ഥന്റെ മരുമകനുമായി ചങ്ങാത്തത്തിലാവുന്നത്.'സുധാകർ' അദ്ദേഹമാണ് അദ്ദേഹം ജോലി ചെയ്യുന്ന പ്ളാസ്റ്റിക് കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ടെന്ന് കാക്കുവിനോട് പറഞ്ഞത്. അങ്ങനെ ആ ജോലിക്ക് വേണ്ടി കാക്കു എന്നെ വിളിച്ച് വരുത്തുക യായിരുന്നു.സെക്ടർ അഞ്ചിലെ ആ കെട്ടിടത്തിന് തെക്ക് വ ശത്ത് കൂടെ കയറാൻ ഒരു വഴിയും വടക്ക് വശത്ത് കൂടെ കയറാൻ മറ്റൊരു വഴിയും ഉണ്ടായിരുന്നു.നാല് വശേത്തക്കും അടഞ്ഞ കെട്ടിടമായി സ്ഥിതി ചെയ്തിരുന്ന ഈ കെട്ടിടത്തലേക്ക് തെക്കും വടക്കുംഭാഗത്തുള്ള തുറന്ന വഴിയിലൂടെ നടുമുറ്റത്തിലേക്ക് ഇറങ്ങി വേണ്ടിയിരുന്നു മുകൾ നിലകളിലെ ഫ്ളാറ്റുകളിലേക്ക് പോകാൻ.രണ്ടാം നിലയിലായിരുന്നു സെക്ടർ
5/3c/4 നമ്പർ കോർട്ടേഴ്സ്. ഈ കോർടേഴ്സ് അന്ന് സെൻട്രൽ എക്‌സൈസിലെ ഒരു ജീവനക്കാരന് അനുവദിച്ചുകിട്ടിയ മൂന്ന് റൂമും ഡൈനിങ്ങ് ഹാളും ഒരു അടുക്കളയും രണ്ട് ബാത്റൂമും അടങ്ങുന്ന അന്നത്തെ അവിടുത്തെ സൗകര്യങ്ങൾ വച്ച് സാമാന്യം തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ഒരു കോർടേഴ്സ് ആയിരുന്നു.ഇതിലെ ഒരു മുറി ഈ ഉദ്യോഗസ്ഥൻ കുഞ്ഞിമാൻ കാക്കുവിന് വാടകക്ക് കൊടുക്കുകയായിരുന്നു. ബാക്കി രണ്ട് മുറികളിലായി അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെൺമക്കളും രണ്ട് ആൺമക്കളും. അദ്ദേഹവും, മരുമകനും. ഈ കുടുംബം മുഴുവനായും മഹാരാഷ്ട്രയുടെ തെക്ക് വശത്തായി കിടക്കുന്ന രത്നഗിരിയിൽ നിന്ന് വന്നവരാണ്.
ഞാൻ ബോമ്പെയിൽ ചെന്നിറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ സുധാകർ പുലർച്ചെ ഞാനുമായി ഗോരേഗാവി ലേക്ക് പുറപ്പെട്ടു. കോർടേഴ്സിൽ നിന്ന് കിങ്ങ്സ് സർക്കിൾ ഷൺമുഖാനന്ദാ ഹാൾവഴി അറോറ സിനിമ തിയേറ്ററും, മഹേശ്വരി ഉദ്യാനവും കഴിഞ്ഞ് തമിഴ് അമ്പലവും കഴിഞ്ഞ് വേണം മാട്ടുങ്ക റെയിൽവേ സ്റ്റേഷനിലെത്താൻ ഇവിടെ നിന്നും സെൻട്രൽ സബർബൻ ട്രെയിനിൽ കയറി ദാദറിലിറ ങ്ങി അവിടെ നിന്നും വെസ്റ്റേൺ സബർബനിൽ കയറി ഗോറേ ഗാവ് റെയിൽവേ സ്റ്റേഷനിലെത്തണം. ഹാർബർ സബർബൻ മുറിച്ച് കടന്ന് സെൻട്രൽ സബർബൻ കയറി പശ്ചിമ സബർബനിൽ മാറി കയറി ഈ വഴിയൊക്കെ ആദ്യ ദിവസം സുധാകറോ ടൊപ്പവും പിറ്റെന്ന് മുതൽ ഞാൻ തനിച്ചം യാത്ര ചെയ്തു.ജോലിക്ക് പോകണമെങ്കിൽ കാലത്ത് അഞ്ച് മണിക്ക് എഴുന്നേറ്റ് പമ്പ് ചെയ്യുന്ന മണ്ണെണ്ണ സ്റ്റൗ കത്തിച്ച് ചോറും കറിയും വച്ച് പാത്രത്തിലാക്കി കൊണ്ടു പോകണം. ഏഴു മണിക്ക് കമ്പനിയിലെത്തണം. വീണ്ടും ബോബയിലെ അതിസാഹസികമായ സബർബൻ യാത്ര. കാലത്ത് തന്നെ തിരക്ക് തുടങ്ങിയിട്ടുണ്ടാവും തിരക്കോട് തിരക്ക് സബർബൻ തീവണ്ടിയിലെ കാല് വെക്കാൻ പറ്റാത്ത തിരക്ക്, തല തിരിക്കാൻ പറ്റാത്ത തിരക്ക്,പുറം കാഴ്ചകൾ ക്കായി എത്തി നോക്കാൻ പറ്റാത്ത തിരക്ക്, മൂക്ക് കൊണ്ട് ശ്വസിക്കാൻ പറ്റാത്ത തിരക്ക്, വയറുകളുടെ, തിരക്ക്, ചന്തികളുടെ തിരക്ക്, ലിംഗങ്ങളുടെ തിരക്ക്, വിയർപ്പുകളുടെ തിരക്ക്, കെട്ട ഗന്ധത്തിന്റെ തിരക്ക്, ഗട്ടർ ഗന്ധത്തിന്റെ തിരക്ക്, ശബ്ദങ്ങളൂടെ തിരക്ക് ,കാലുകളുടെ തിരക്ക്, ചെരുപ്പുകളുടെ തിരക്ക്,ഷൂസുകളുടെ,തിരക്ക്,ശബ്ങ്ങളുടെതിരക്ക്,പോക്കറ്റടിക്കാരുടെ തിരക്ക്, ഒന്നാം ഊഴത്തിന്റെ ഇരട്ടി തിരക്ക് ഇപ്പോൾ ഞാൻ അനുഭവിക്കയായിരുന്നു.ദിവസേന ധാരാവിയുടെ ഓരം ചാരി മാഹി മിന്റെയും ബാന്ദ്രയുടെയും ഇടയിൽ കിടക്കുന്ന ബോമ്പെയിലെ മുഴുവൻ കക്കൂസ് മാലിന്യവും വന്ന് ചേരുന്ന കക്കൂസ് കായലിന്റെ ഓരത്ത് കൂടെ മൂക്കില്ലാതിരുന്നെങ്കിൽ എന്ന് ഓർത്ത് പോവുന്ന രണ്ട് നേരമുള്ള യാത്ര.തിരക്കിയുള്ള യാത്ര. എന്തിനാണീ തിരക്ക്, എവിടേക്കാണ് ഈ ആളുകളൊക്കെയും വരികയും പോകുകയും ചെയ്യുന്നത്. ജോലിക്ക്, കച്ചവടത്തിന്, സ്കൂളിലേക്ക്, ആശുപത്രിയിലേക്ക്, കല്യാണത്തിന്, നിശ്ചയത്തിനു്, മരിച്ചതിന്, ഉല്ലാസയാത്രക്ക്. എല്ലാ യാത്രക്കും ഈ സബർബൻ യാത്രാ വണ്ടി. തിരക്കുള്ള വണ്ടി .
ഗോറേഗാവ് ഈസ്റ്റിൽ ഇറങ്ങി ഒരു പത്ത് മിനുട്ട് നടക്കണം കമ്പനിയിലേക്ക്. കമ്പനിയിലേക്ക് എത്തുന്ന വഴിയിലും, കമ്പനി കഴിഞ്ഞിട്ടും, കമ്പനി എത്തുന്നതിനു മുൻപായിട്ടും നാനാഭാഗത്തേക്ക്തി,രിഞ്ഞ് പോകുന്ന റോഡിന്റെ വശങ്ങളിലും കമ്പനികൾ.ഇരുമ്പ് കമ്പനികൾ, ചെമ്പ് കമ്പനികൾ , അലൂമിനിയ കമ്പനികൾ, പ്ലാസ്റ്റിക് കമ്പനികൾ, കളിപ്പാട്ട കമ്പനികൾ, മരുന്ന് കമ്പനികൾ, വയർ കമ്പനികൾ, പൈപ്പ് കമ്പനികൾ, പേപ്പർ കമ്പനികൾ, ശബ്ദം പുറം തള്ളുന്ന കമ്പനികൾ, പുക പുറന്തള്ളുന്ന കമ്പനികൾ, വെളിച്ചം പുറന്തള്ളുന്ന കമ്പനികൾ, കെട്ട ഗന്ധം പുറന്തള്ളുന്ന കമ്പനികൾ, ഗട്ടർ ഗന്ധം പുറന്തള്ളുന്ന കമ്പനികൾ, നീല വെള്ളം പുറന്തള്ളുന്ന കമ്പനികൾ, പച്ച വെള്ളം പുറന്തള്ളുന്ന കമ്പനികൾ, ചുവന്ന വെള്ളം പുറന്തള്ളുന്ന കമ്പനികൾ, മഞ്ഞ വെള്ളം പുറന്തള്ളുന്ന കമ്പനികൾ, അഴുക്ക് ചാലുകൾ അതിര് തീർക്കുന്ന കമ്പനികൾ, ഞാൻ കാണാത്ത മറ്റനേകം കമ്പനികൾ. കമ്പനികൾ, കമ്പനികൾ, കമ്പനികൾ...
അവക്കിടയിലെ ഒരു ചെറിയ കമ്പനിയിലാണ് ഞാനെത്തിപ്പെട്ടത്.
സുധാകർ ആ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു. അദ്ദേഹം മുതലാളിയോട് എന്നെ പരിചയപ്പെടുത്തി.ഏത് സമയവും കമ്പനിയിലുണ്ടാകുമായിരുന്ന മുതലാളിതന്നെയാണ്,കമ്പനി മാനേജ് ചെയ്യുകയും ചെയ്തിരുന്നത്.
സുധാകർ എനിക്ക് കമ്പനിയിലെ ജോലി എന്താണെന്നു് കാണിച്ചു തന്നു. അപ്പോഴാണ് ഞാൻ ആ കമ്പനി ആദ്യമായി ശരിക്കും ശ്രദ്ധിക്കുന്നത്. കുറെ ആൺകുട്ടികളും പെൺ കുട്ടികളും എന്തോ ചുരണ്ടി കൊണ്ടിരിക്കുന്നു. ഒരാൾ ഒരു മെഷിനിന്റെ സ്വിച്ച് ഓണാക്കുകയും ഓഫാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അയാൾ ഓരോ പത്ത് സെക്കന്റിലും ആ മെഷീനിന്റെ വാതിൽ തുറക്കുകയും തയ്യാറായ ഉൽപന്നം പുറത്തെടുക്കുകയും വാതിൽ അടക്കുകയും ചെയ്യുന്നുണ്ട്..താഴെയായി ഒരു ഡ്രo, ആ ഡ്രം നിറയെ വെളുത്ത ട്രാൻസ്പാരന്റായ കുറെ മണി മണി തരികൾ. തൊട്ടടുത്ത്‌വേറൊരു കടലാസുപെട്ടിയിൽ ഓഡിയോ കസറ്റിന്റെ ട്രാൻസ് പാരന്റായ കെയ്സുകൾ.ഈ കെയ്സുകളുടെ വക്കിന്റെ മൂർച്ച കളയുന്നതിനു വേണ്ടിയാണ് ഞാൻ നേരത്തെ കണ്ട ആളുകൾ ചുരണ്ടി കൊണ്ടിരിക്കുന്നത്.രണ്ട് വലിയ പ്ളാസ്റ്റിക് ഇൻജകഷൻ .... മോൾഡിങ്ങ് മെഷീനുകൾ . ആ മെഷിനിന് ഒരു വലിയ കാളം (അരിപ്പ പോലുള്ള) തിരശ്ചീനമായി വച്ചിട്ടുള്ള ആ മെഷിന്റെ അടുത്ത് ചൂട് ഉണ്ട് എന്നും മാത്രമാണ് അപ്പോൾ മനസ്സിലായത്. എന്നാൽ പിന്നീട് കുറച്ച് ദിവസംകഴിഞ്ഞപ്പോൾ ആ മെഷിനിനെ അടുത്ത് മനസ്സിലാക്കാൻ കഴിഞ്ഞു.
ഒരു പ്ളാസ്റ്റിക് ഉൽപന്നം ഉണ്ടാക്കാനാവശ്യമായ അസംസ്കൃത വസ്തുവായ പ്ളാസ്റ്റിക്ക് ഗ്രാന്വുൽസ് ആണ് ആ ട്രാൻസ്പാരന്റ് തരികഒളന്നും ആതരികൾ മെഷി നിന്റെ മുകളിലുള്ള കാളത്തിലേക്ക് ഇടുമ്പോൾ ഒരു നോസിൽ വഴി ഇറങ്ങി ചൂടായി നില്ക്കുന്ന ഒരു സ്ക്രൂ പോലുള്ള വലിയ ആക് സിൽ ഈ തരികളെ കറക്കുകയും ആ കറക്കത്തിനിടയിൽ ചൂടായിനില്ക്കുന്ന,ഒരുവായുമണ്ഡലത്തിനകത്ത് വച്ച് ആതരികൾ ഉരുകി പശ പരുവത്തിലാകുകയും ഈ പശയെ ഈ സ്ക്രൂ ആക്സിൽ, മോൾഡ് വന്ന് അമർന്ന് നില്ക്കേണ്ടുന്ന മോൾഡിന്റെ തന്നെ ശൂന്യമായ ഫിമെയിൽ പ്രതലത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണെന്നും.അതേസമയം തന്നെ മോൾഡ് ഫിമെയിൽ പ്രതലത്തിൽ അമരുകയും സെക്കന്റുകൾക്കുള്ളിൽ മോൾ ഡിന്റെ ആകൃതി എന്താണോ അതേ ആകൃതിയിൽ ഉൽപന്നം രൂപപ്പെടുകയും ചെയ്യു ക യാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
സുധാകർ ഇവിടെ എന്നോട് ഒരു സ്റ്റൂൾ നീക്കി തന്ന് ഒരു അരികിലായി ഇരിക്കാൻ പറഞ്ഞു. ഒരു കടലാസ് പെട്ടിയിലെ കസറ്റിന്റെ കുറെ ട്രാൻസ്പാരന്റ് കെയ്സുകളും മുന്നിലേക്ക് നീക്കി തന്നു. ഒരു ആക്സോ ബ്ളേഡ് മുറിഞ്ഞ കഷണം അതിന്റെ പല്ല് വശം രാകി മൂർച്ച കൂട്ടി കത്തി പോലെ ആക്കിയിട്ടുണ്ടാവും അതിന്റെ പിടിയായി ഉപയോഗിക്കാൻ മെഷിനിൽ നിന്ന് ഉരുകിയൊലിക്കുന്ന പ്ളാസ്റ്റിക്ക് വച്ചമർത്തി തണുപ്പിച്ച് രൂപപ്പെടുത്തിയിട്ടുണ്ടാവും. ഇത്തരത്തിലുള്ള എത്ര കത്തികൾ വേണമെങ്കിലും അവിടെ സുലഭമാണ്. അങ്ങനെയുള്ള ഒരു കത്തിയും കയ്യിൽ തന്നു.എന്നിട്ട് ആ പെൺകൂട്ടിളും ആൺകുട്ടികളും ചെയ്യുന്നത് പോലെ കെയ്സിന്റെ മൂർച്ച കളഞ്ഞ് മിനുസപ്പെടുത്താൻ ആവശ്യപ്പെട്ടു.
ഞാൻ ജോലി ആരംഭിച്ചു.ബോമ്പെയിലെ രണ്ടാമൂഴത്തിൽ എന്റെ ജീവിതത്തിലെ ശമ്പളത്തിനായുള്ള ആദ്യ ജോലി.ആ വർത്തനങ്ങളായ ദിവസങ്ങൾ തിങ്കളാഴ്ച മാത്രം ഒഴിവ്. ഞാൻ പതുക്കെ ആ ജോലിയിൽ ഒരു താളം കണ്ടെത്തുകയായിരുന്നു. ഇപ്പോൾ ട്രാൻസ് പാരന്റ് കെയ്സുകൾ മാത്രമല്ല കറുത്ത കെയ്സുകൾ കൂടെ കമ്പനി ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് ഈ കറുത്ത ഭാഗം ആകെയ്സിന്റെ അടപ്പ് ആണ് എന്നും ട്രാൻസ് പാരന്റ് ആയ ഭാഗം സോക്കറ്റ് ആണ് എന്നും അറിഞ്ഞത്. അന്ന് വീഡിയോ കാസറ്റ് ഇറങ്ങാത്ത കാലം.ടെലിവിഷൻ തന്നെ അധികം ആരുടെയടുത്തും ഇല്ല. ബ്ളാക്ക് ആ ന്റ് വൈറ്റ് ടി.വി തന്നെ അപൂർവമായി ആരുടെയെങ്കിലും അടുത്ത് ഉണ്ടായാലായി. ആളുകളൊക്കെ ടേപ് റെക്കോർഡറിനെയും ഓഡിയോ സെറ്റിനെയും പ്രണയിച്ചിരുന്ന കാലം എവിടെ നോക്കിയാലും പാട്ടുകൾ, ടേപ് റെക്കോർഡറുകൾ, പനാസോണിക്ക്, സോണി, 3M, ഇംപാക്സ്,ഷാർപ്പ്, മി ത് സുബിഷി, ഹിറ്റാച്ചി, പയനിയർ, 523,543,5410, 2110,2120. ഈ കണ്ട കമ്പനികളുടെയൊക്കെ വ്യത്യസ്ഥ മോഡലുകളിലേക്ക് ലക്ഷക്കണക്കിന് ) ഓഡിയോ കസറ്റ് ഇറങ്ങിയിരുന്ന കാലം. ഖുർആൻ, ബൈബിൾ, ഗീത, രാമായണം, മതപ്രഭാഷണങ്ങൾ, പാട്ടുകൾ, സിനിമാ പാട്ടുകൾ, പാശ്ചാത്യ സംഗീതം, ഹിന്ദി സംഗീതം, തമിഴ്, മലയാളം, മറ്റു പ്രാദേശിക ഭാഷാ പാട്ടുകൾ, കവ്വാലി, മാപ്പിളപ്പാട്ടുകൾ, മറ്റു ഭക്തിഗാനങ്ങൾ, രാഷ്ട്രീയ ഗാനങ്ങൾ, രാഷ്ട്രീയ പ്രചാരണ പ്രസംഗങ്ങൾ, നൂറുകണക്കായ ദേശങ്ങളിലെ ആയിരകണക്കായ ഭാഷകളിൽ, ലക്ഷ കണ്ക്കായ ടേപ്റെക്കോർഡറുകളിൽ, കോടികണക്കായക കസറ്റുകളിൽ, കോടാനുകോടി പാട്ടുകൾ, ഈ പാട്ടുകൾ ആകസറ്റു കളിലിരിക്കാൻ സുരക്ഷിതമായി കുറച്ചധികകാലം ഇരിക്കാൻ കെയ്സ് വേണം. ഞാനും ഒരു സംഗീത സംരക്ഷകനായി കാവൽകാരനായി ഒരു ആക്സോബ്ളേഡിന്റെ കത്തിയും കയ്യിൽ പിടിച്ച് പണി തുടങ്ങിയിരിക്കുന്നു. സംഗീതം സംരക്ഷിക്കാനുള്ള പണി. ഓഡിയോ കസറ്റിന്റെ കെയ്സ് ചുരണ്ടുന്ന പണി.ദിവസങ്ങൾ കഴിയുന്തോറും ഞാൻ ആ പണിയിൽ നിപുണനായി തുടങ്ങി. എന്റെ വേഗത കൂടി കൂടി വന്നു.ആദ്യമൊക്കെ ഇരുനൂറു് ഇരുനൂറ്റമ്പത് കെയ്സുകൾ മിനുസപ്പെടുത്തിയിരുന്ന ഞാൻ അത് എണ്ണൂറ് എണ്ണൂറ്റമ്പത് വരെ കെയ്സുകൾ മിനുസപ്പെടുത്താൻ കഴിയുന്ന വേഗത കൈവരിച്ചു.
ബാക്കിയുള്ളവരൊക്കെ മറാഠികളായിരുന്നു.അവർ തുരുതുരെ സംസാരിച്ചു കൊണ്ടിരിക്കും.ഞാൻ മാത്രമാണ് മറാഠി അല്ലാത്ത ഒരേ ഒരാൾ. എനിക്ക് അവരുടെ ഭാഷ ഒട്ടും തന്നെഅറിയുകയില്ലായിരുന്നു. അവരും ഒരു എണ്ണൂറ് എണ്ണൂറ്റമ്പത് എണ്ണം മിനുസപ്പെടുത്തും.
ഒരു ദിവസം മുതലാളി വന്നു് അവരോട് ചോദിച്ചു "അധിക് ബോൽണോ കോണാ അഹോ" എനിക്ക് ഒന്നും മനസ്സിലായില്ല. പക്ഷെ അവർ എന്നെ ചൂണ്ടി കാണിച്ച് കൊടുക്കുനുണ്ടായിരുന്നു.എന്നിട്ട് ഒരു ചിരിയും.ഇത് കണ്ട തോട് കൂടെ മൂതലാളി എന്നെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. ഞാൻ ആകെ പേടിച്ചു പോയി. എന്റെ പേടി കമ്പനിയിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്തിട്ടുണ്ടോ, അതോ അന്ന് ഗ്രാന്യൂൽസ് ഒരു മറാഠി പയ്യന്റെയടുത്ത് നിന്ന് തട്ടി മറിഞ്ഞ് പോയിട്ടുണ്ടായിരുന്നു.അത് ഞാനാണെന്നെന്തെങ്കിലും പറഞ്ഞു കൊടുത്തോ ?.
ഞാൻ അല്ല എന്ന് ആംഗ്യ ഭാഷയിൽ മുതലാളിയോട് പറഞ്ഞു. എങ്കിലും അദ്ദേഹം എന്നെ ഓഫീസിലേക്ക് വിളിപ്പിക്കുക തന്നെ ചെയ്തു. അദ്ദേഹമാണെങ്കിൽ വലിയ ഗൗരവക്കാരനാണ്. പേടിച്ചു കൊണ്ട് തന്നെ ഞാൻ പുറകെ ചെന്നു. ഓഫീസിനകത്ത് കയറിയതും തന്റെ മേശവലിപ്പ് തുറന്ന് അദ്ദേഹം ഒരു രണ്ട് രൂപ നോട്ട് എടുത്ത് എന്റെ കയ്യിൽ തന്നു." ഏക് തംസ് അപ് ലേഖി ആഓ " എനിക്ക് ഒന്നും മനസ്സിലായില്ല. എന്തോ ഒന്ന് കൊണ്ടു വരാനാണ് എന്ന് മാത്രം മനസ്സിലായി.പക്ഷെ എന്താണെന്ന് മാത്രം മനസ്സിലായില്ല.ഞാൻ വീണ്ടും ചോദിച്ചു. "ക്യാ " അദ്ദേഹം തന്റെ വലത് കൈ നാല് വിരലുകൾ മടക്കി തള്ളവിരൽ നഖം അദ്ദേഹത്തിന്റെ തന്നെ മുഖത്തിന്ന് അഭിമു 'ഖമായി വരുന്ന വിധത്തിൽ ഉയർത്തി കാണിച്ച് "ഹാപ്പി ഡെയ്സ് ആർ ഹിയർ എഗെയ്ൻ" എന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ അത് മനസ്സിലാക്കിയത്., ഒരു ദിവസം ഞാനൊരു അമ്പത് പ്രാവശ്യമെങ്കിലും കാണുന്ന പരസ്യo തള്ളവിരൽ ഉയർത്തി മറ്റു നാല് വിരലുകൾ മടക്കിയ ചുവന്ന കൈ മുഷ്ഠി യുടെ ചിത്രം. ഒരു ഇരുപത്തി അഞ്ച് പ്രാവശ്യമെങ്കിലും വായിക്കുന്ന വാചകം.'ഹാപ്പി ഡെയ്സ് ആർ ഹിയർ എഗെയ്ൻ'. എനിക്ക് കാര്യം മനസ്സിലായി ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.(മുതലാളിതന്ന രണ്ട് രൂപ അന്നത്തെ ഇരുനൂറ് മില്ലി ലിറ്റർ തംസ് അപ് കുപ്പിയുടെ വിലയായിരുന്നു ). എനിക്ക് സന്തോഷമായി രാവിലെ ഏഴ് മണിക്ക് കമ്പനി തുറന്നാൽ ഉച്ചക്ക് ഒരു മണിക്ക് ചോറ് കഴിക്കുന്ന സമയം വരെയും ഒരേ ഇരുപ്പ്.സംഗീതത്തെ സംരക്ഷിക്കാനുള്ള കത്തിയുമായുള്ള ഇരുപ്പ്.അതിൽ നിന്ന് ഒരു അര മണിക്കൂർ മോചനം പതിനൊന്നു് മണി സമയത്ത്.അന്ന് ഗോറേ ഗാവ് റെയിൽവേ സ്റ്റേഷന് അടുത്തേ 'തംസ് അപ്'കിട്ടുകയുള്ളൂ.
ഒരു പത്ത് മിന്ട്ട് അങ്ങോട്ടും നടക്കണം പത്ത് മിനുട്ട് ഇങ്ങോട്ടും പിന്നെ ഞാൻ എന്റെ ആക്കത്തിന്ന് ഒരു പത്ത് മിനുട്ടും എടുക്കും അത് ആ സമയങ്ങളിൽ എനിക്ക് ഒരു വലിയ ആശ്വാസമായിരുന്നു. ഞാൻ തംസ് അപും വാങ്ങി മുതലാളിക്ക് കൊണ്ട് കൊടുത്തു. എങ്കിലും എനിക്ക് ആകാംക്ഷയായി എന്തായിരുന്നു മുതലാളി അവരോട് ചോദിച്ചത്,എന്താണ് അവർ എന്നെ ചൂണ്ടി കാണിച്ചു കൊടുക്കാൻ കാരണം. ഞാൻ തിരിച്ച് വന്ന് എനിക്ക് അന്ന് അറിയാവുന്ന മുറിഹിന്ദിയിൽ മെഷിൻ ഓപ്പറേറ്ററോട് ചോദിച്ചു. "സേട് ജി ഇ തർ ആയാ ക്യാ പൂഛാ "മുതലാളി എന്താണ് നേരത്തേ ചോദിച്ചത് എന്നാണ് ഞാൻ ചോദിക്കുന്നത് എന്ന് എന്റെ തപ്പിയുള്ള മുറിഹിന്ദിയിൽ നിന്നു് അദ്ദേഹം ഊഹിച്ചു കാണും. അദ്ദേഹം എനിക്ക് മറുപടി തന്നു " കോൻ ജാദാ ബാത് കർതാ ഹെ "
(ആരാണ് കൂടുതൽ സംസാരിക്കുന്നത്) 'അധിക് ബോൽണോ കോണാ അഹോ' അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്.മുതലാളി എന്നെ കണ്ടറിഞ്ഞ് സഹായിച്ചതാണോ അതോ ശരിക്കും ഞാൻ അധികം വർത്തമാനം പറയു ന്നു എന്ന് മനസ്സിലാക്കി എന്നെ കടയിലേക്ക് പറഞ്ഞയച്ചതാണോ എന്ന് എനിക്ക് ഇപ്പോഴും അറിയൂല.ഏതായാലും ദിവസവും ഓരോ തണുത്ത തംസ് അപ് മുതലാളിക്ക്, എനിക്കൊരു തണുത്ത ആശ്വാസവും.
ഇപ്പോൾ ഞാൻ കൂടുതൽ വേഗത്തിൽ കൂടുതൽ എണ്ണം പാട്ടുകളെ സംരക്ഷണവലയത്തിലാക്കാൻ തുടങ്ങി.ഒരു ആയിരം ആയിരത്തി ഇരുനൂറ് വരെ കെയ്സുകളെ മിനുസപ്പെടുത്താൻ എനിക്ക് കഴിഞ്ഞു.
ശമ്പള ദിവസമായി എത്രയാണ് എന്റെ ശമ്പളമെന്നോ എന്റെ കൂടെയുള്ള വർക്ക് എത്രയാണ് ശമ്പളമെന്നോ എനിക്ക് അറിയില്ല. ഒരു മാസത്തെ ശമ്പളം കിട്ടാൻ പോകുന്നു. എനിക്ക് ഒരു കവറിൽ ആക്കി സൂപ്പർ വൈസർ ശമ്പളം കൊണ്ട് തന്നു.ഞാൻ സന്തോഷത്തോടെ അദ്ദേഹം പോയതിന്ന് ശേഷം ആ കവർ പൊട്ടിച്ച് എണ്ണി നോക്കി.നൂറ്റി അറുപത്തിരണ്ട് രൂപ: എന്റെ ഒരു മാസത്തെ ശമ്പളം. ഞാൻ സൂപ്പർവൈസറോട് കാര്യം അന്യേഷിച്ചു. "ഏക് ദിൻ മേം ഛെ റുപിയ ചുട്ടി കാ ദിൻ നഹി മിലേഗാ". നൂറു കണക്കിന് സംഗീതജ്ഞൻ മാരെ രക്ഷിക്കാനുള്ള, ആയിരക്കണക്കിന്, കവികളെ രക്ഷിക്കാനുള്ള ലക്ഷക്കണക്കിന് ഗായകരെ രക്ഷിക്കാനള്ള, കോടി ക്കണക്കിന് കസെറ്റുകൾ രക്ഷിക്കാനുള്ള, കോടാനുകോടി പാട്ടുകൾ രക്ഷിക്കാനുള്ള, ഒരു മാസത്തെ കത്തിയും പിടിച്ചുള്ള എന്റെ കാവലിന് ഒരുദിവസത്തെ കൂലി വെറും ആറ് രൂ പ. വിശ്വ മഹാ കവികളേ, ഗന്ധർവ്വഗായകരേ, മനം മയക്കും മാസ്മരിക സംഗീതജ്ഞരേ, മോല്ല്യേൻമാരേ, മുല്ല മാരേ പാതിരിമാരേ, സന്യാസിമാരേ, രാഷ്ട്രീയക്കാരേ. എന്നോട് ക്ഷമിക്കുക നിങ്ങളുടെ രചനകളെയും ശബ്ദത്തെയും, സംഗീതത്തെയും, പ്രഭാഷണങ്ങളെയും, പ്രസംഗങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ പാവമായ എന്നെ കൊണ്ട് മാത്രം കഴിയുകയില്ലല്ലോ .ഈ മുതലാളി കൂടെ ഒന്ന് സഹായിക്കേണ്ടേ?. നാളെ അകാലത്തിൽ മരിച്ചു പോകുന്ന സംഗീതത്തിന്റെ ഉത്തരവാദിത്തം, പ്രഭാഷണങ്ങളുടെ ഉത്തരവാദിത്തം പ്രസംഗങ്ങളുടെ ഉത്തരവാദിത്തം '': ' മുതലാളിയെ മാത്രം ഏൽപിച്ച് ഞാനവിടെ നിന്ന് പോന്നു. മറ്റൊരു ഉത്തരവാദിത്തമേറ്റെടുക്കാൻ. ആ മഹാ നഗരത്തിന്റെ അഴകറിയാൻ, അഴുക്കറിയാൻ, അടുത്തറിയാൻ കൂടുതലടുത്തറിയാൻ.
5/3c/4 നമ്പർ കോർട്ടേഴ്സ്. ഈ കോർടേഴ്സ് അന്ന് സെൻട്രൽ എക്‌സൈസിലെ ഒരു ജീവനക്കാരന് അനുവദിച്ചുകിട്ടിയ മൂന്ന് റൂമും ഡൈനിങ്ങ് ഹാളും ഒരു അടുക്കളയും രണ്ട് ബാത്റൂമും അടങ്ങുന്ന അന്നത്തെ അവിടുത്തെ സൗകര്യങ്ങൾ വച്ച് സാമാന്യം തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ഒരു കോർടേഴ്സ് ആയിരുന്നു.ഇതിലെ ഒരു മുറി ഈ ഉദ്യോഗസ്ഥൻ കുഞ്ഞിമാൻ കാക്കുവിന് വാടകക്ക് കൊടുക്കുകയായിരുന്നു. ബാക്കി രണ്ട് മുറികളിലായി അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെൺമക്കളും രണ്ട് ആൺമക്കളും. അദ്ദേഹവും, മരുമകനും. ഈ കുടുംബം മുഴുവനായും മഹാരാഷ്ട്രയുടെ തെക്ക് വശത്തായി കിടക്കുന്ന രത്നഗിരിയിൽ നിന്ന് വന്നവരാണ്.
ഞാൻ ബോമ്പെയിൽ ചെന്നിറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ സുധാകർ പുലർച്ചെ ഞാനുമായി ഗോരേഗാവി ലേക്ക് പുറപ്പെട്ടു. കോർടേഴ്സിൽ നിന്ന് കിങ്ങ്സ് സർക്കിൾ ഷൺമുഖാനന്ദാ ഹാൾവഴി അറോറ സിനിമ തിയേറ്ററും, മഹേശ്വരി ഉദ്യാനവും കഴിഞ്ഞ് തമിഴ് അമ്പലവും കഴിഞ്ഞ് വേണം മാട്ടുങ്ക റെയിൽവേ സ്റ്റേഷനിലെത്താൻ ഇവിടെ നിന്നും സെൻട്രൽ സബർബൻ ട്രെയിനിൽ കയറി ദാദറിലിറ ങ്ങി അവിടെ നിന്നും വെസ്റ്റേൺ സബർബനിൽ കയറി ഗോറേ ഗാവ് റെയിൽവേ സ്റ്റേഷനിലെത്തണം. ഹാർബർ സബർബൻ മുറിച്ച് കടന്ന് സെൻട്രൽ സബർബൻ കയറി പശ്ചിമ സബർബനിൽ മാറി കയറി ഈ വഴിയൊക്കെ ആദ്യ ദിവസം സുധാകറോ ടൊപ്പവും പിറ്റെന്ന് മുതൽ ഞാൻ തനിച്ചം യാത്ര ചെയ്തു.ജോലിക്ക് പോകണമെങ്കിൽ കാലത്ത് അഞ്ച് മണിക്ക് എഴുന്നേറ്റ് പമ്പ് ചെയ്യുന്ന മണ്ണെണ്ണ സ്റ്റൗ കത്തിച്ച് ചോറും കറിയും വച്ച് പാത്രത്തിലാക്കി കൊണ്ടു പോകണം. ഏഴു മണിക്ക് കമ്പനിയിലെത്തണം. വീണ്ടും ബോബയിലെ അതിസാഹസികമായ സബർബൻ യാത്ര. കാലത്ത് തന്നെ തിരക്ക് തുടങ്ങിയിട്ടുണ്ടാവും തിരക്കോട് തിരക്ക് സബർബൻ തീവണ്ടിയിലെ കാല് വെക്കാൻ പറ്റാത്ത തിരക്ക്, തല തിരിക്കാൻ പറ്റാത്ത തിരക്ക്,പുറം കാഴ്ചകൾ ക്കായി എത്തി നോക്കാൻ പറ്റാത്ത തിരക്ക്, മൂക്ക് കൊണ്ട് ശ്വസിക്കാൻ പറ്റാത്ത തിരക്ക്, വയറുകളുടെ, തിരക്ക്, ചന്തികളുടെ തിരക്ക്, ലിംഗങ്ങളുടെ തിരക്ക്, വിയർപ്പുകളുടെ തിരക്ക്, കെട്ട ഗന്ധത്തിന്റെ തിരക്ക്, ഗട്ടർ ഗന്ധത്തിന്റെ തിരക്ക്, ശബ്ദങ്ങളൂടെ തിരക്ക് ,കാലുകളുടെ തിരക്ക്, ചെരുപ്പുകളുടെ തിരക്ക്,ഷൂസുകളുടെ,തിരക്ക്,ശബ്ങ്ങളുടെതിരക്ക്,പോക്കറ്റടിക്കാരുടെ തിരക്ക്, ഒന്നാം ഊഴത്തിന്റെ ഇരട്ടി തിരക്ക് ഇപ്പോൾ ഞാൻ അനുഭവിക്കയായിരുന്നു.ദിവസേന ധാരാവിയുടെ ഓരം ചാരി മാഹി മിന്റെയും ബാന്ദ്രയുടെയും ഇടയിൽ കിടക്കുന്ന ബോമ്പെയിലെ മുഴുവൻ കക്കൂസ് മാലിന്യവും വന്ന് ചേരുന്ന കക്കൂസ് കായലിന്റെ ഓരത്ത് കൂടെ മൂക്കില്ലാതിരുന്നെങ്കിൽ എന്ന് ഓർത്ത് പോവുന്ന രണ്ട് നേരമുള്ള യാത്ര.തിരക്കിയുള്ള യാത്ര. എന്തിനാണീ തിരക്ക്, എവിടേക്കാണ് ഈ ആളുകളൊക്കെയും വരികയും പോകുകയും ചെയ്യുന്നത്. ജോലിക്ക്, കച്ചവടത്തിന്, സ്കൂളിലേക്ക്, ആശുപത്രിയിലേക്ക്, കല്യാണത്തിന്, നിശ്ചയത്തിനു്, മരിച്ചതിന്, ഉല്ലാസയാത്രക്ക്. എല്ലാ യാത്രക്കും ഈ സബർബൻ യാത്രാ വണ്ടി. തിരക്കുള്ള വണ്ടി .
ഗോറേഗാവ് ഈസ്റ്റിൽ ഇറങ്ങി ഒരു പത്ത് മിനുട്ട് നടക്കണം കമ്പനിയിലേക്ക്. കമ്പനിയിലേക്ക് എത്തുന്ന വഴിയിലും, കമ്പനി കഴിഞ്ഞിട്ടും, കമ്പനി എത്തുന്നതിനു മുൻപായിട്ടും നാനാഭാഗത്തേക്ക്തി,രിഞ്ഞ് പോകുന്ന റോഡിന്റെ വശങ്ങളിലും കമ്പനികൾ.ഇരുമ്പ് കമ്പനികൾ, ചെമ്പ് കമ്പനികൾ , അലൂമിനിയ കമ്പനികൾ, പ്ലാസ്റ്റിക് കമ്പനികൾ, കളിപ്പാട്ട കമ്പനികൾ, മരുന്ന് കമ്പനികൾ, വയർ കമ്പനികൾ, പൈപ്പ് കമ്പനികൾ, പേപ്പർ കമ്പനികൾ, ശബ്ദം പുറം തള്ളുന്ന കമ്പനികൾ, പുക പുറന്തള്ളുന്ന കമ്പനികൾ, വെളിച്ചം പുറന്തള്ളുന്ന കമ്പനികൾ, കെട്ട ഗന്ധം പുറന്തള്ളുന്ന കമ്പനികൾ, ഗട്ടർ ഗന്ധം പുറന്തള്ളുന്ന കമ്പനികൾ, നീല വെള്ളം പുറന്തള്ളുന്ന കമ്പനികൾ, പച്ച വെള്ളം പുറന്തള്ളുന്ന കമ്പനികൾ, ചുവന്ന വെള്ളം പുറന്തള്ളുന്ന കമ്പനികൾ, മഞ്ഞ വെള്ളം പുറന്തള്ളുന്ന കമ്പനികൾ, അഴുക്ക് ചാലുകൾ അതിര് തീർക്കുന്ന കമ്പനികൾ, ഞാൻ കാണാത്ത മറ്റനേകം കമ്പനികൾ. കമ്പനികൾ, കമ്പനികൾ, കമ്പനികൾ...
അവക്കിടയിലെ ഒരു ചെറിയ കമ്പനിയിലാണ് ഞാനെത്തിപ്പെട്ടത്.
സുധാകർ ആ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു. അദ്ദേഹം മുതലാളിയോട് എന്നെ പരിചയപ്പെടുത്തി.ഏത് സമയവും കമ്പനിയിലുണ്ടാകുമായിരുന്ന മുതലാളിതന്നെയാണ്,കമ്പനി മാനേജ് ചെയ്യുകയും ചെയ്തിരുന്നത്.
സുധാകർ എനിക്ക് കമ്പനിയിലെ ജോലി എന്താണെന്നു് കാണിച്ചു തന്നു. അപ്പോഴാണ് ഞാൻ ആ കമ്പനി ആദ്യമായി ശരിക്കും ശ്രദ്ധിക്കുന്നത്. കുറെ ആൺകുട്ടികളും പെൺ കുട്ടികളും എന്തോ ചുരണ്ടി കൊണ്ടിരിക്കുന്നു. ഒരാൾ ഒരു മെഷിനിന്റെ സ്വിച്ച് ഓണാക്കുകയും ഓഫാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അയാൾ ഓരോ പത്ത് സെക്കന്റിലും ആ മെഷീനിന്റെ വാതിൽ തുറക്കുകയും തയ്യാറായ ഉൽപന്നം പുറത്തെടുക്കുകയും വാതിൽ അടക്കുകയും ചെയ്യുന്നുണ്ട്..താഴെയായി ഒരു ഡ്രo, ആ ഡ്രം നിറയെ വെളുത്ത ട്രാൻസ്പാരന്റായ കുറെ മണി മണി തരികൾ. തൊട്ടടുത്ത്‌വേറൊരു കടലാസുപെട്ടിയിൽ ഓഡിയോ കസറ്റിന്റെ ട്രാൻസ് പാരന്റായ കെയ്സുകൾ.ഈ കെയ്സുകളുടെ വക്കിന്റെ മൂർച്ച കളയുന്നതിനു വേണ്ടിയാണ് ഞാൻ നേരത്തെ കണ്ട ആളുകൾ ചുരണ്ടി കൊണ്ടിരിക്കുന്നത്.രണ്ട് വലിയ പ്ളാസ്റ്റിക് ഇൻജകഷൻ .... മോൾഡിങ്ങ് മെഷീനുകൾ . ആ മെഷിനിന് ഒരു വലിയ കാളം (അരിപ്പ പോലുള്ള) തിരശ്ചീനമായി വച്ചിട്ടുള്ള ആ മെഷിന്റെ അടുത്ത് ചൂട് ഉണ്ട് എന്നും മാത്രമാണ് അപ്പോൾ മനസ്സിലായത്. എന്നാൽ പിന്നീട് കുറച്ച് ദിവസംകഴിഞ്ഞപ്പോൾ ആ മെഷിനിനെ അടുത്ത് മനസ്സിലാക്കാൻ കഴിഞ്ഞു.
ഒരു പ്ളാസ്റ്റിക് ഉൽപന്നം ഉണ്ടാക്കാനാവശ്യമായ അസംസ്കൃത വസ്തുവായ പ്ളാസ്റ്റിക്ക് ഗ്രാന്വുൽസ് ആണ് ആ ട്രാൻസ്പാരന്റ് തരികഒളന്നും ആതരികൾ മെഷി നിന്റെ മുകളിലുള്ള കാളത്തിലേക്ക് ഇടുമ്പോൾ ഒരു നോസിൽ വഴി ഇറങ്ങി ചൂടായി നില്ക്കുന്ന ഒരു സ്ക്രൂ പോലുള്ള വലിയ ആക് സിൽ ഈ തരികളെ കറക്കുകയും ആ കറക്കത്തിനിടയിൽ ചൂടായിനില്ക്കുന്ന,ഒരുവായുമണ്ഡലത്തിനകത്ത് വച്ച് ആതരികൾ ഉരുകി പശ പരുവത്തിലാകുകയും ഈ പശയെ ഈ സ്ക്രൂ ആക്സിൽ, മോൾഡ് വന്ന് അമർന്ന് നില്ക്കേണ്ടുന്ന മോൾഡിന്റെ തന്നെ ശൂന്യമായ ഫിമെയിൽ പ്രതലത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണെന്നും.അതേസമയം തന്നെ മോൾഡ് ഫിമെയിൽ പ്രതലത്തിൽ അമരുകയും സെക്കന്റുകൾക്കുള്ളിൽ മോൾ ഡിന്റെ ആകൃതി എന്താണോ അതേ ആകൃതിയിൽ ഉൽപന്നം രൂപപ്പെടുകയും ചെയ്യു ക യാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
സുധാകർ ഇവിടെ എന്നോട് ഒരു സ്റ്റൂൾ നീക്കി തന്ന് ഒരു അരികിലായി ഇരിക്കാൻ പറഞ്ഞു. ഒരു കടലാസ് പെട്ടിയിലെ കസറ്റിന്റെ കുറെ ട്രാൻസ്പാരന്റ് കെയ്സുകളും മുന്നിലേക്ക് നീക്കി തന്നു. ഒരു ആക്സോ ബ്ളേഡ് മുറിഞ്ഞ കഷണം അതിന്റെ പല്ല് വശം രാകി മൂർച്ച കൂട്ടി കത്തി പോലെ ആക്കിയിട്ടുണ്ടാവും അതിന്റെ പിടിയായി ഉപയോഗിക്കാൻ മെഷിനിൽ നിന്ന് ഉരുകിയൊലിക്കുന്ന പ്ളാസ്റ്റിക്ക് വച്ചമർത്തി തണുപ്പിച്ച് രൂപപ്പെടുത്തിയിട്ടുണ്ടാവും. ഇത്തരത്തിലുള്ള എത്ര കത്തികൾ വേണമെങ്കിലും അവിടെ സുലഭമാണ്. അങ്ങനെയുള്ള ഒരു കത്തിയും കയ്യിൽ തന്നു.എന്നിട്ട് ആ പെൺകൂട്ടിളും ആൺകുട്ടികളും ചെയ്യുന്നത് പോലെ കെയ്സിന്റെ മൂർച്ച കളഞ്ഞ് മിനുസപ്പെടുത്താൻ ആവശ്യപ്പെട്ടു.
ഞാൻ ജോലി ആരംഭിച്ചു.ബോമ്പെയിലെ രണ്ടാമൂഴത്തിൽ എന്റെ ജീവിതത്തിലെ ശമ്പളത്തിനായുള്ള ആദ്യ ജോലി.ആ വർത്തനങ്ങളായ ദിവസങ്ങൾ തിങ്കളാഴ്ച മാത്രം ഒഴിവ്. ഞാൻ പതുക്കെ ആ ജോലിയിൽ ഒരു താളം കണ്ടെത്തുകയായിരുന്നു. ഇപ്പോൾ ട്രാൻസ് പാരന്റ് കെയ്സുകൾ മാത്രമല്ല കറുത്ത കെയ്സുകൾ കൂടെ കമ്പനി ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് ഈ കറുത്ത ഭാഗം ആകെയ്സിന്റെ അടപ്പ് ആണ് എന്നും ട്രാൻസ് പാരന്റ് ആയ ഭാഗം സോക്കറ്റ് ആണ് എന്നും അറിഞ്ഞത്. അന്ന് വീഡിയോ കാസറ്റ് ഇറങ്ങാത്ത കാലം.ടെലിവിഷൻ തന്നെ അധികം ആരുടെയടുത്തും ഇല്ല. ബ്ളാക്ക് ആ ന്റ് വൈറ്റ് ടി.വി തന്നെ അപൂർവമായി ആരുടെയെങ്കിലും അടുത്ത് ഉണ്ടായാലായി. ആളുകളൊക്കെ ടേപ് റെക്കോർഡറിനെയും ഓഡിയോ സെറ്റിനെയും പ്രണയിച്ചിരുന്ന കാലം എവിടെ നോക്കിയാലും പാട്ടുകൾ, ടേപ് റെക്കോർഡറുകൾ, പനാസോണിക്ക്, സോണി, 3M, ഇംപാക്സ്,ഷാർപ്പ്, മി ത് സുബിഷി, ഹിറ്റാച്ചി, പയനിയർ, 523,543,5410, 2110,2120. ഈ കണ്ട കമ്പനികളുടെയൊക്കെ വ്യത്യസ്ഥ മോഡലുകളിലേക്ക് ലക്ഷക്കണക്കിന് ) ഓഡിയോ കസറ്റ് ഇറങ്ങിയിരുന്ന കാലം. ഖുർആൻ, ബൈബിൾ, ഗീത, രാമായണം, മതപ്രഭാഷണങ്ങൾ, പാട്ടുകൾ, സിനിമാ പാട്ടുകൾ, പാശ്ചാത്യ സംഗീതം, ഹിന്ദി സംഗീതം, തമിഴ്, മലയാളം, മറ്റു പ്രാദേശിക ഭാഷാ പാട്ടുകൾ, കവ്വാലി, മാപ്പിളപ്പാട്ടുകൾ, മറ്റു ഭക്തിഗാനങ്ങൾ, രാഷ്ട്രീയ ഗാനങ്ങൾ, രാഷ്ട്രീയ പ്രചാരണ പ്രസംഗങ്ങൾ, നൂറുകണക്കായ ദേശങ്ങളിലെ ആയിരകണക്കായ ഭാഷകളിൽ, ലക്ഷ കണ്ക്കായ ടേപ്റെക്കോർഡറുകളിൽ, കോടികണക്കായക കസറ്റുകളിൽ, കോടാനുകോടി പാട്ടുകൾ, ഈ പാട്ടുകൾ ആകസറ്റു കളിലിരിക്കാൻ സുരക്ഷിതമായി കുറച്ചധികകാലം ഇരിക്കാൻ കെയ്സ് വേണം. ഞാനും ഒരു സംഗീത സംരക്ഷകനായി കാവൽകാരനായി ഒരു ആക്സോബ്ളേഡിന്റെ കത്തിയും കയ്യിൽ പിടിച്ച് പണി തുടങ്ങിയിരിക്കുന്നു. സംഗീതം സംരക്ഷിക്കാനുള്ള പണി. ഓഡിയോ കസറ്റിന്റെ കെയ്സ് ചുരണ്ടുന്ന പണി.ദിവസങ്ങൾ കഴിയുന്തോറും ഞാൻ ആ പണിയിൽ നിപുണനായി തുടങ്ങി. എന്റെ വേഗത കൂടി കൂടി വന്നു.ആദ്യമൊക്കെ ഇരുനൂറു് ഇരുനൂറ്റമ്പത് കെയ്സുകൾ മിനുസപ്പെടുത്തിയിരുന്ന ഞാൻ അത് എണ്ണൂറ് എണ്ണൂറ്റമ്പത് വരെ കെയ്സുകൾ മിനുസപ്പെടുത്താൻ കഴിയുന്ന വേഗത കൈവരിച്ചു.
ബാക്കിയുള്ളവരൊക്കെ മറാഠികളായിരുന്നു.അവർ തുരുതുരെ സംസാരിച്ചു കൊണ്ടിരിക്കും.ഞാൻ മാത്രമാണ് മറാഠി അല്ലാത്ത ഒരേ ഒരാൾ. എനിക്ക് അവരുടെ ഭാഷ ഒട്ടും തന്നെഅറിയുകയില്ലായിരുന്നു. അവരും ഒരു എണ്ണൂറ് എണ്ണൂറ്റമ്പത് എണ്ണം മിനുസപ്പെടുത്തും.
ഒരു ദിവസം മുതലാളി വന്നു് അവരോട് ചോദിച്ചു "അധിക് ബോൽണോ കോണാ അഹോ" എനിക്ക് ഒന്നും മനസ്സിലായില്ല. പക്ഷെ അവർ എന്നെ ചൂണ്ടി കാണിച്ച് കൊടുക്കുനുണ്ടായിരുന്നു.എന്നിട്ട് ഒരു ചിരിയും.ഇത് കണ്ട തോട് കൂടെ മൂതലാളി എന്നെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. ഞാൻ ആകെ പേടിച്ചു പോയി. എന്റെ പേടി കമ്പനിയിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്തിട്ടുണ്ടോ, അതോ അന്ന് ഗ്രാന്യൂൽസ് ഒരു മറാഠി പയ്യന്റെയടുത്ത് നിന്ന് തട്ടി മറിഞ്ഞ് പോയിട്ടുണ്ടായിരുന്നു.അത് ഞാനാണെന്നെന്തെങ്കിലും പറഞ്ഞു കൊടുത്തോ ?.
ഞാൻ അല്ല എന്ന് ആംഗ്യ ഭാഷയിൽ മുതലാളിയോട് പറഞ്ഞു. എങ്കിലും അദ്ദേഹം എന്നെ ഓഫീസിലേക്ക് വിളിപ്പിക്കുക തന്നെ ചെയ്തു. അദ്ദേഹമാണെങ്കിൽ വലിയ ഗൗരവക്കാരനാണ്. പേടിച്ചു കൊണ്ട് തന്നെ ഞാൻ പുറകെ ചെന്നു. ഓഫീസിനകത്ത് കയറിയതും തന്റെ മേശവലിപ്പ് തുറന്ന് അദ്ദേഹം ഒരു രണ്ട് രൂപ നോട്ട് എടുത്ത് എന്റെ കയ്യിൽ തന്നു." ഏക് തംസ് അപ് ലേഖി ആഓ " എനിക്ക് ഒന്നും മനസ്സിലായില്ല. എന്തോ ഒന്ന് കൊണ്ടു വരാനാണ് എന്ന് മാത്രം മനസ്സിലായി.പക്ഷെ എന്താണെന്ന് മാത്രം മനസ്സിലായില്ല.ഞാൻ വീണ്ടും ചോദിച്ചു. "ക്യാ " അദ്ദേഹം തന്റെ വലത് കൈ നാല് വിരലുകൾ മടക്കി തള്ളവിരൽ നഖം അദ്ദേഹത്തിന്റെ തന്നെ മുഖത്തിന്ന് അഭിമു 'ഖമായി വരുന്ന വിധത്തിൽ ഉയർത്തി കാണിച്ച് "ഹാപ്പി ഡെയ്സ് ആർ ഹിയർ എഗെയ്ൻ" എന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ അത് മനസ്സിലാക്കിയത്., ഒരു ദിവസം ഞാനൊരു അമ്പത് പ്രാവശ്യമെങ്കിലും കാണുന്ന പരസ്യo തള്ളവിരൽ ഉയർത്തി മറ്റു നാല് വിരലുകൾ മടക്കിയ ചുവന്ന കൈ മുഷ്ഠി യുടെ ചിത്രം. ഒരു ഇരുപത്തി അഞ്ച് പ്രാവശ്യമെങ്കിലും വായിക്കുന്ന വാചകം.'ഹാപ്പി ഡെയ്സ് ആർ ഹിയർ എഗെയ്ൻ'. എനിക്ക് കാര്യം മനസ്സിലായി ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.(മുതലാളിതന്ന രണ്ട് രൂപ അന്നത്തെ ഇരുനൂറ് മില്ലി ലിറ്റർ തംസ് അപ് കുപ്പിയുടെ വിലയായിരുന്നു ). എനിക്ക് സന്തോഷമായി രാവിലെ ഏഴ് മണിക്ക് കമ്പനി തുറന്നാൽ ഉച്ചക്ക് ഒരു മണിക്ക് ചോറ് കഴിക്കുന്ന സമയം വരെയും ഒരേ ഇരുപ്പ്.സംഗീതത്തെ സംരക്ഷിക്കാനുള്ള കത്തിയുമായുള്ള ഇരുപ്പ്.അതിൽ നിന്ന് ഒരു അര മണിക്കൂർ മോചനം പതിനൊന്നു് മണി സമയത്ത്.അന്ന് ഗോറേ ഗാവ് റെയിൽവേ സ്റ്റേഷന് അടുത്തേ 'തംസ് അപ്'കിട്ടുകയുള്ളൂ.
ഒരു പത്ത് മിന്ട്ട് അങ്ങോട്ടും നടക്കണം പത്ത് മിനുട്ട് ഇങ്ങോട്ടും പിന്നെ ഞാൻ എന്റെ ആക്കത്തിന്ന് ഒരു പത്ത് മിനുട്ടും എടുക്കും അത് ആ സമയങ്ങളിൽ എനിക്ക് ഒരു വലിയ ആശ്വാസമായിരുന്നു. ഞാൻ തംസ് അപും വാങ്ങി മുതലാളിക്ക് കൊണ്ട് കൊടുത്തു. എങ്കിലും എനിക്ക് ആകാംക്ഷയായി എന്തായിരുന്നു മുതലാളി അവരോട് ചോദിച്ചത്,എന്താണ് അവർ എന്നെ ചൂണ്ടി കാണിച്ചു കൊടുക്കാൻ കാരണം. ഞാൻ തിരിച്ച് വന്ന് എനിക്ക് അന്ന് അറിയാവുന്ന മുറിഹിന്ദിയിൽ മെഷിൻ ഓപ്പറേറ്ററോട് ചോദിച്ചു. "സേട് ജി ഇ തർ ആയാ ക്യാ പൂഛാ "മുതലാളി എന്താണ് നേരത്തേ ചോദിച്ചത് എന്നാണ് ഞാൻ ചോദിക്കുന്നത് എന്ന് എന്റെ തപ്പിയുള്ള മുറിഹിന്ദിയിൽ നിന്നു് അദ്ദേഹം ഊഹിച്ചു കാണും. അദ്ദേഹം എനിക്ക് മറുപടി തന്നു " കോൻ ജാദാ ബാത് കർതാ ഹെ "
(ആരാണ് കൂടുതൽ സംസാരിക്കുന്നത്) 'അധിക് ബോൽണോ കോണാ അഹോ' അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്.മുതലാളി എന്നെ കണ്ടറിഞ്ഞ് സഹായിച്ചതാണോ അതോ ശരിക്കും ഞാൻ അധികം വർത്തമാനം പറയു ന്നു എന്ന് മനസ്സിലാക്കി എന്നെ കടയിലേക്ക് പറഞ്ഞയച്ചതാണോ എന്ന് എനിക്ക് ഇപ്പോഴും അറിയൂല.ഏതായാലും ദിവസവും ഓരോ തണുത്ത തംസ് അപ് മുതലാളിക്ക്, എനിക്കൊരു തണുത്ത ആശ്വാസവും.
ഇപ്പോൾ ഞാൻ കൂടുതൽ വേഗത്തിൽ കൂടുതൽ എണ്ണം പാട്ടുകളെ സംരക്ഷണവലയത്തിലാക്കാൻ തുടങ്ങി.ഒരു ആയിരം ആയിരത്തി ഇരുനൂറ് വരെ കെയ്സുകളെ മിനുസപ്പെടുത്താൻ എനിക്ക് കഴിഞ്ഞു.
ശമ്പള ദിവസമായി എത്രയാണ് എന്റെ ശമ്പളമെന്നോ എന്റെ കൂടെയുള്ള വർക്ക് എത്രയാണ് ശമ്പളമെന്നോ എനിക്ക് അറിയില്ല. ഒരു മാസത്തെ ശമ്പളം കിട്ടാൻ പോകുന്നു. എനിക്ക് ഒരു കവറിൽ ആക്കി സൂപ്പർ വൈസർ ശമ്പളം കൊണ്ട് തന്നു.ഞാൻ സന്തോഷത്തോടെ അദ്ദേഹം പോയതിന്ന് ശേഷം ആ കവർ പൊട്ടിച്ച് എണ്ണി നോക്കി.നൂറ്റി അറുപത്തിരണ്ട് രൂപ: എന്റെ ഒരു മാസത്തെ ശമ്പളം. ഞാൻ സൂപ്പർവൈസറോട് കാര്യം അന്യേഷിച്ചു. "ഏക് ദിൻ മേം ഛെ റുപിയ ചുട്ടി കാ ദിൻ നഹി മിലേഗാ". നൂറു കണക്കിന് സംഗീതജ്ഞൻ മാരെ രക്ഷിക്കാനുള്ള, ആയിരക്കണക്കിന്, കവികളെ രക്ഷിക്കാനുള്ള ലക്ഷക്കണക്കിന് ഗായകരെ രക്ഷിക്കാനള്ള, കോടി ക്കണക്കിന് കസെറ്റുകൾ രക്ഷിക്കാനുള്ള, കോടാനുകോടി പാട്ടുകൾ രക്ഷിക്കാനുള്ള, ഒരു മാസത്തെ കത്തിയും പിടിച്ചുള്ള എന്റെ കാവലിന് ഒരുദിവസത്തെ കൂലി വെറും ആറ് രൂ പ. വിശ്വ മഹാ കവികളേ, ഗന്ധർവ്വഗായകരേ, മനം മയക്കും മാസ്മരിക സംഗീതജ്ഞരേ, മോല്ല്യേൻമാരേ, മുല്ല മാരേ പാതിരിമാരേ, സന്യാസിമാരേ, രാഷ്ട്രീയക്കാരേ. എന്നോട് ക്ഷമിക്കുക നിങ്ങളുടെ രചനകളെയും ശബ്ദത്തെയും, സംഗീതത്തെയും, പ്രഭാഷണങ്ങളെയും, പ്രസംഗങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ പാവമായ എന്നെ കൊണ്ട് മാത്രം കഴിയുകയില്ലല്ലോ .ഈ മുതലാളി കൂടെ ഒന്ന് സഹായിക്കേണ്ടേ?. നാളെ അകാലത്തിൽ മരിച്ചു പോകുന്ന സംഗീതത്തിന്റെ ഉത്തരവാദിത്തം, പ്രഭാഷണങ്ങളുടെ ഉത്തരവാദിത്തം പ്രസംഗങ്ങളുടെ ഉത്തരവാദിത്തം '': ' മുതലാളിയെ മാത്രം ഏൽപിച്ച് ഞാനവിടെ നിന്ന് പോന്നു. മറ്റൊരു ഉത്തരവാദിത്തമേറ്റെടുക്കാൻ. ആ മഹാ നഗരത്തിന്റെ അഴകറിയാൻ, അഴുക്കറിയാൻ, അടുത്തറിയാൻ കൂടുതലടുത്തറിയാൻ.